2022 march-april Shabdam Magazine ആഖ്യാനം ആത്മിയം

ഇരുട്ട് മുറിയിലെ വെളിച്ചം

ഷുറൈഫ് പാലക്കുളം വരൂ, കടന്നു വരൂ’ അയാള്‍ ചങ്കുപൊട്ടി വിളിച്ചു കൂവിക്കൊണ്ടേയിരുന്നു. ചന്ത ആളനക്കമറിഞ്ഞ് ഉണരുന്ന നേരം. വെറുതെ ഊരുചുറ്റാനായി ഇറങ്ങിത്തിരിച്ച പൗരപ്രധാനികള്‍ കുതിരപ്പുറത്ത് വന്ന് പൊടി പറത്തി ഓടിയകന്നു. കുരുന്നുമക്കളുടെ കുസൃതികളും ഉപ്പ ഉമ്മമാരുടെ ശകാരങ്ങള്‍ക്കും മീതെ കച്ചവടക്കാരുടെ ശബ്ദമുയര്‍ന്നു തുടങ്ങി. ‘കടന്നു വരൂ, നല്ല ഒന്നാന്തരം ഇനം’ നേരത്തെ വിളിച്ചു കൂവിയ അതേ മനുഷ്യന്‍ തന്നെ. അയാളുടെ പരുപരുത്ത തുളഞ്ഞ സ്വരം രംഗം കയ്യടക്കി. അയാള്‍ക്കു ചുറ്റും ആളുകള്‍ പെരുകി. ആജാനുബാഹുവായ അയാളുടെ പ്രാകൃത […]