Posted on

കേരളമേ…ലജ്ജിക്കുക

സിനാന്‍ മൈത്ര

കേരളത്തിലെ ലഹരി ഉപയോഗത്തിന്‍റെ ഭീകരത മാറുന്നതിന് മുമ്പാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. അന്ധവിശ്വാസത്തിന്‍റെയും തട്ടിപ്പുകളുടെയും പിന്‍ബലത്തില്‍ രണ്ട് സത്രീകളെ നരബലിക്ക് ഇരയാക്കിയിരിക്കുന്നു. സാമ്പത്തിക അഭിവൃദ്ധിയും കുടുംബ സമാധാനവും ലക്ഷ്യമിട്ടാണ് ഈ നരബലി നടത്തിയത്. വ്യാജ സിദ്ധന്മാരുടെ വിളയാട്ടമാണ് പുതിയ കാലത്ത് കാണുന്നത്. ഇത്തരം കൊലപാതകങ്ങള്‍ യാതൊരു കാരണവശാലും ന്യായീകരിക്കാവുന്നതല്ല, മറിച്ച് തിരുത്തപ്പടേണ്ടതുമാണ്. പക്ഷെ അതിന്‍റെ പേരില്‍ മതത്തിന്‍റെ അന്തസത്തയെ ചോദ്യം ചെയ്യുന്നത് ശരിയല്ല. രാഷ്ട്രീയ മുതലെടുപ്പിനിറങ്ങിയ സുരേന്ദ്രന്മാരും ശശികലകളും ഇസ്ലാമിന്‍റെ മാനുഷിക പരിഗണനയെ പഠിക്കേണ്ടതുണ്ട്. ഇത്തരം നരഭോജികളെയും അനാവശ്യ വിവാദങ്ങള്‍ക്ക് കോപ്പുകൂട്ടുന്നവരെയും നവസമൂഹം ഒറ്റപ്പെടുത്തണം. മതത്തിലൊരിക്കലും മനുഷ്യനെ അന്യായമായി അക്രമിക്കണമെന്ന് പറയുന്നില്ല. അതിലുപരി മനുഷ്യന്‍റെ സര്‍വ്വ കാര്യങ്ങള്‍ക്കും മൂല്യം കല്‍പിക്കുന്ന മതമാണ് ഇസ്ലാം.

Write a comment