Posted on

കവിത

അനീതി ജനിച്ചതിന്‍റെ
വെമ്പലില്‍,
നീതി മരിച്ചതിന്‍റെ
ഉല്‍ക്കണ്ഠയില്‍,
കവിതയെ ഗര്‍ഭം ചുമന്നു.

പോരാട്ട വീര്യവും
പതറാത്ത തൂലികയും
പൂര്‍ണ്ണമാം കവിതക്ക്
പിറവി നല്‍കി

അശരണര്‍ മുലയൂട്ടി
നിസ്സഹായര്‍ വളര്‍ത്തി
വലുതാക്കവേ
കളിക്കൂട്ടുകാരായ്
സാമൂഹ്യമാധ്യമങ്ങളും
ഒപ്പം കൂടി

കവിത
പതിയെ
പടികള്‍ കയറവേ
അധികാരികളുടെ
നെഞ്ചിടിപ്പ് കൂടി

കവിതയെ തളക്കാന്‍
മാധ്യമങ്ങളെ കുരുക്കിലാഴ്ത്തവേ
കലി പൂണ്ട കവിതക്ക്
പേറസുഖംതുടങ്ങി,
ഹൃദയങ്ങളില്‍ നിന്നും
ഹൃദയങ്ങളിലേക്ക്

മുഹമ്മദ് ശാഹുല്‍ ഹമീദ് പൊന്മള

Write a comment