Posted on

സമയം പാഴാക്കാനുള്ളതല്ല

time-is-money-640x338

പ്രപഞ്ചം മാറ്റങ്ങള്‍ക്ക് വിധേയമാണ്. ജനനവും മരണവും അനുസ്യൂതം തുടര്‍ന്ന് കൊണ്ടിരിക്കുന്ന അത്ഭുത പ്രതിഭാസമാണ്. ഇതെല്ലാം കാലികമെന്ന് വിശ്വസിക്കുന്ന നാം വര്‍ഷങ്ങളെയും നുറ്റാണ്ടുകളെയും എണ്ണിതിട്ടപ്പെടുത്തുന്നു. സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഗോളങ്ങളാണ് കാലത്തിന്‍റെ മാനദണ്ഡം. ഗോളങ്ങള്‍ക്ക് സഞ്ചാരമില്ലായിരുന്നെങ്കില്‍ സമയസൂചിക നമുക്ക് അജ്ഞാതമായിരിക്കുമെന്ന് ഐന്‍സ്റ്റീന്‍ തന്‍റെ അപേക്ഷിക സിദ്ധാന്തത്തിലൂടെ പഠിപ്പിക്കുന്നു. ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ വിശുദ്ധ ഖുര്‍ആനിലെ വിവിധ വചനങ്ങളിലൂടെ വൈവിധ്യമാര്‍ന്ന ശൈലിയില്‍ ഉടയതന്പുരാന്‍ പകലിരവുകള്‍ മിന്നിമറയുന്നതിനെ നമ്മോട് ഓര്‍മപ്പെടുത്തുന്നുണ്ട്. ലോകാന്ത്യം വരെ രവായിരുന്നെങ്കില്‍ പകലിനെ ആര് കൊണ്ട് വരുമെന്നും, പകലായിരുന്നെങ്കില്‍ ആര്് രാത്രിയെ കൊണ്ട് വരികയെന്നും സര്‍വ ശക്തന്‍ ചോദിക്കുന്നു. രാവിനെ വിശ്രമ സമയമായും പകലിനെ ഉപജീവനമാര്‍ഗം തേടുവാനുള്ള നേരവുമായിട്ടാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. ഇസ്ലാമിക നിയമ സംഹിത ഈ ആവശ്യങ്ങളെ വിനിയോഗിക്കാന്‍ വിശ്വാസികളെ സജ്ജമാക്കുന്ന വിധത്തിലാണുള്ളത്.
ഇവിടെ ഒരുകാര്യം വ്യക്തമാണ്. അന്നും ഇന്നും കാലത്തിന് ഒരേ ഒഴുക്കാണ്. ഗതിമാറിയിട്ടില്ല. വേഗത കൂടിയിട്ടുമില്ല. എന്നിട്ടും തിരക്ക് പിടിച്ച മനുഷ്യ ജീവിതം കഥയായി, കവതിയായി കണ്ണീരായി മനം മടുപ്പിക്കുന്നു. തിരക്ക് പിടിച്ച ജീവിതം എന്നത് കാലവുമായി ഒരു ബന്ധവുമില്ല. രാത്രി രോഗം മൂര്‍ഛിച്ച് കിടക്കയില്‍ കിടന്ന് ഞെരിപിരികൊള്ളുന്പോള്‍ നേരം വെളുപ്പിക്കാന്‍ പെടുന്ന പാടെത്രെ. അതെ സമയം ഇന്‍റര്‍നെറ്റിനും മൊബൈലിനും മുന്നില്‍ സമയം പഴാവുന്നത് അറിയാറേയില്ല. ഇവ വെക്തമാക്കിത്തരുന്നത് ഘടികാരത്തിന് നമ്മുടെ ചലനനിശ്ചലനവുമായി ഒരു ബന്ധവുമില്ലെന്നാണ്. വാസ്തവത്തില്‍ നമുക്കിവിടെ നഷ്ടമായത് സമയത്തെ കുറച്ചുള്ള അവബോധമാണ്. അവബോധം ഇല്ലാതാവുന്നതിന്‍റെ ഹേതു അനാവശ്യ അഭിലാശങ്ങളും അതിമോഹങ്ങളും നമ്മെ വേട്ടയാടുന്നത് കൊണ്ടാണ്. ഈ നവമോഹഅഭിലാശങ്ങള്‍ക്ക് കണക്കറ്റ സമയവും ചെലവഴിക്കുന്നു. ഇത് സുവ്യക്തമാകണമെങ്കില്‍ നമുടെ പൂര്‍വികന്മാരെ എടുത്തു നോക്കിയാല്‍ മതി. അന്ന് മാനവകുലം മണ്ണിനെ പ്രിയം വെച്ച കാലമായിരുന്നു. അവരാരും പ്രതേക അഭിലാശങ്ങളും ആഗ്രഹങ്ങളും കൂട് കൂട്ടിയവരായിരുന്നില്ല. പക്ഷെ പിന്നീട് മണ്ണോട് കൂടുതല്‍ ആശ്രയിക്കുന്പോള്‍ പൊതുവെ വന്ന് ചേരാറുള്ള മടുപ്പ് ഒഴിവാക്കാന്‍ കലകളും കളികളും അവരുടെ നിത്യജീവിതത്തിലേക്ക് കടന്ന് വരികയായിരുന്നു. അധ്വാനത്തിന്‍റെയും ജീവിതസമ്മര്‍ദത്തിന്‍റെയും ഇടവേളകളില്‍ അല്‍പ്പം മാനസികോല്ലാസം ലക്ഷ്യം വെച്ചായിരുന്നു അവയുടെ തുടക്കം. ഒഴിവു വേളകളിലെ ഈ വിനോദങ്ങള്‍ക്ക് ഇന്നത്തേതുപോലെ പരിണാമ ഗുപ്തി ആദിമമനുഷ്യര്‍ സ്വപ്നത്തില്‍ പോലും നിനച്ചിരിക്കില്ല. പദങ്ങള്‍ക്കെല്ലാം വിരുദ്ധാര്‍ത്ഥം കൈവന്ന അസുര കാലത്ത് കളിയും കാര്യമാണ്. ഈ വിനോദങ്ങളെ കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയതോടെ ചിലര്‍ വിനോദങ്ങളെ ഉപജീവനമാര്‍ഗമായി സ്വീകരിച്ചു. ചിലര്‍ നിത്യോപയോഗ ഉപജീവനമാര്‍ഗമായ തൊഴിലുകളെ ആയാസം ചെയ്ത് തീര്‍ക്കാന്‍ യന്ത്രങ്ങളും വിവിധയിനം ഉപകരണങ്ങളും ഉപയോഗിച്ചു. ശേഷിച്ച സമയം വിനോദങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചു. ശാസ്ത്രലോകം കണ്ടെത്തിയ ഈ ഉപകരണങ്ങള്‍ സത്യത്തില്‍ നാം നേടിയെടുത്ത സൗകര്യങ്ങളായിരുന്നു. ഇത്രയധികം സൗകര്യങ്ങള്‍ കുന്ന് കൂടിയിട്ടും നമുക്ക് സമയം തികയാതെ വരുന്നു. എന്ത് കൊണ്ട്? ഉത്തരം, കുമിഞ്ഞ് കൂടിയ നമ്മുടെ ആഗ്രഹങ്ങളാണ് സമയത്തെ ഈ കാലമത്രയും കൊല്ലാകൊല ചെയ്തിരുന്നത് എന്നതാണ്. വെട്ടിപ്പിടിച്ച മോഹങ്ങളിലൊന്നും അറുതിവരാതെ നാം വീണ്ടും വീണ്ടും അടുത്ത അഭിലാഷം പൂവണിയാനായി തെണ്ടിത്തിരയുന്നു. പടുത്തുയര്‍ത്തിയ മനക്കേ്ാട്ടയാണെങ്കില്‍ ഏത് കാറ്റിലും കോളിലും കൂപ്പുകുത്തുന്ന മട്ടിലാണുള്ളത്. ഇനി ആരും തകര്‍ക്കാനില്ലായെങ്കില്‍ ഒരുവനുണ്ട,് നിഴല്‍പോലെ എല്ലാ മനക്കോട്ടകളെയും തകര്‍ത്തെറിഞ്ഞ് കൊണ്ട് വേട്ടയാടികൊണ്ടിരിക്കുന്ന അവന്‍റെ മുന്പില്‍ കൊലകൊന്പനും മുട്ട് മടക്കിയ ചരിത്രമേയൊള്ളൂ. മരണമാണത്. ഏത് ചരിത്രവും അവന് വഴിമാറിയതായിട്ടേ കേട്ടിട്ടൊള്ളൂ. നമുക്കും പ്രതീക്ഷിക്കാം. വരും. വരാതിരിക്കില്ല. അന്ന് ആഗ്രഹങ്ങള്‍ക്ക് അറുതിവരും.
പല പണ്ഡിതന്മാരും ദുന്‍യാവിനെ നായയോട് ഉപമിച്ചതിന്‍റെ പിന്നിലെ രഹസ്യവും ഇതാണ്. മരണമന്ന സ്ത്യത്തെ വിസ്മരിച്ച് ദുന്‍യാവിന് പിന്നാലെ ഓടുകയാണെങ്കില്‍ ഓടിയത് മിച്ചം എന്ന് പറയേണ്ടിവരുമെന്നും അവനെ ഉപേക്ഷിച് തിരിഞ്ഞോടുകയാണെങ്കില്‍ അവന്‍ പിന്നാലെ ഓടിവരുന്നമെന്നും അവര്‍ക്കറിയാവുന്നത് കൊണ്ട് പണ്ഡിതര്‍ അതില്‍ നിന്ന് പിന്മാറി. സൂഫീ ചരിത്രങ്ങള്‍ എടുത്ത് നോക്കിയാല്‍ ഈ ഉപമയുടെ ആശയം നമുക്ക് വ്യക്തമാവുന്നതുമാണ്. അല്ലാഹുവിന് പാണ്ഡിത്യത്തിന്‍റെ നിറകുടങ്ങളായ ചില സൃഷ്ടികളുണ്ട്. അവര്‍ പകപ്പോരുകള്‍ ഭയന്ന് ദുന്‍യാവിനെ വെടിയും. ഇവിടം സാശ്വതമായി വസിക്കുവാന്‍ പറ്റിയ രാജ്യമല്ലെന്ന് മനസ്സിലാക്കും. ഏത് സമയത്തും മുങ്ങിത്താവാന്‍ സാധ്യതയുള്ള ഉള്‍കടലില്‍ അകപ്പെട്ടത് പോലെയാണ് അവര്‍ക്കിവിടം. നാളേക്ക് വേണ്ട നന്മകള്‍ കൊണ്ട് പണിതുണ്ടാക്കിയ തോണിയാണ് ഈ ആഴക്കടലില്‍ ആവശ്യമെന്ന് മനസ്സിലാക്കി അവര്‍ തുഴഞ്ഞ് രക്ഷനേടുമെന്നാണ് നവവി ഇമാം(റ) ‘രിയാളുസ്വാലിഹീനി’ലൂടെ സൂഫിയാക്കളുടെ ചരിത്രം കവിതയായി നമുക്ക് വിവരിച്ചു തരുന്നത്.
കാലവുമായി യാതൊരു ബന്ധവുമില്ലാത്ത ജീവിതം തിരക്ക് പിടിച്ചതാവുന്നു. എങ്കില്‍ നാം കൊഴിഞ്ഞ് പോയ കാലങ്ങളില്‍ നിന്ന് പൂര്‍ണമായും വ്യതിചലിച്ച് തുടങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കണം. ജീവിതം തിരക്കിലായിട്ടല്ല, നാം വെറതെ തിരക്കുപിടിപ്പിക്കുകയാണ്. യാത്രക്ക് തയ്യാറായി കാത്തിരിക്കുന്പോള്‍ വണ്ടി അല്‍പം വൈകിയാല്‍ തുടങ്ങുന്ന ബേജാറ് എന്തിനാണെന്ന് അറിയാത്തവരാണ് നാം. അവിടെ കിടന്ന് വിയര്‍ക്കുന്നു. വണ്ടി എത്തിയാലേ പോകാന്‍ സാധിക്കൂ എന്നറിഞ്ഞിട്ടും ഈ ബേജാറ് എന്തിനാണ്്. ഈ സന്ദര്‍ഭങ്ങില്‍ ഇനി എന്ത് ചെയ്യണം എന്നതിനെ കുറിച്ച് വിചിന്തനം നടത്തിയിരുന്നെങ്കില്‍ ആ സമയം നല്ല പോലെ നമുക്ക് പ്രയോജനപ്പെടുത്താമായിരുന്നു.
അശ്രദ്ധകൊണ്ട് നഷ്ടപ്പെടുന്ന ചില സമയങ്ങള്‍ നമ്മുടെ ജീവതത്തെ തിരക്ക് പിടിപ്പിക്കാറുണ്ട്. കളിക്കാനും സീരിയല്‍ കാണാനും ഷോപ്പിംഗിനും തുടങ്ങിയ നിരവധി അനാവശ്യ കാര്യങ്ങള്‍ക്ക് നേരം ചെലവഴിക്കുകയാണ് നാം. വെറുതെ പഴാക്കുന്ന ഈ സമയങ്ങള്‍ക്ക് ഒരു അതിര്‍വരന്പിട്ട് മതയായ തോതില്‍ പരിധി നിശ്ചയിക്കാറുമില്ല. തിരുദൂതരും സഹചരും വിനിയോഗിച്ച സമയമാണ് നമുക്കുമുള്ളത്. അവര്‍ ചെയ്തുകൂട്ടിയ സല്‍കര്‍മങ്ങളേറെയാണ്. നാം ചെയ്്തുകൂട്ടിയതെത്ര? ഒരു വിശാല വിചിന്തനത്തിന് നാം മുതിരേണ്ടിയിരിക്കുന്നു.
തിരക്ക് പിടിച്ച ലോക്കത്തില്‍ ഈ ചോദ്യം എന്നും പ്രസക്തമാണ്, ആദ്യകാലങ്ങളില്‍ മക്കള്‍ക്ക് വേണ്ടി ജീവിച്ച മതാപിതാക്കള്‍ ഇന്ന് ആര്‍ക്ക്് വേണ്ടിയാണ് ജീവിക്കുന്നത്? പലരും പറഞ്ഞു കേട്ടിട്ടുണ്ട,് നാം സമൂഹത്തിന് വേണ്ടിയാണ് ജീവിക്കേണ്ടത്. കുടുംബത്തില്‍ മാത്രമായി ചുരുണ്ടുകൂടരുതെന്ന്. കുടുംബത്തില്‍ നിന്നാണ് സമൂഹം ഉണ്ടാകുന്നതെന്ന് അവര്‍ മനപ്പൂര്‍വം വിസ്മരിക്കാന്‍ ശ്രമിക്കികയാണിവിടെ. എന്തിനോ വേണ്ടി മാതാപിതാക്കളും മക്കളും നെട്ടോട്ടമോടുകയാണിന്ന്. ക്ഷീണതരായി മൂവന്തി നേരത്ത് പടികയറി വരുന്ന ഇവര്‍ പരസ്പരം മൗനകളായി അവരവരുടെ മുറികളില്‍ അടഞ്ഞു കൂടുന്നു. സ്വകാര്യതയും സൗകര്യവും വലിച്ചു നീട്ടി നാലു ഭാഗത്തും ചുവരു പണിതതിനാല്‍ വീട്ടില്‍ മുഖാമുഖം ഇരിക്കേണ്ടിയും വരുന്നില്ല. അങ്ങനെ സ്വാര്‍ത്ഥയുടെ അതിര്‍ വരന്പുകള്‍ ലംഘിച്ച് ഇന്‍റര്‍നെറ്റ് ചാറ്റിംങ്ങിലും സോഷ്യല്‍ നെററ്റ് വര്‍ക്കിലുമായി ഇവര്‍ നാളുകള്‍ തള്ളിനീക്കുന്നു. സ്വന്തം സ്വകാര്യതയുടെ മറ എത്രയാണ് വേണ്ടതെന്ന് അറിയാതെ കുടുംബാംഗങ്ങള്‍ ടെന്‍ഷനും പ്രഷറും പേറി നടക്കുന്നു. രോഗ ശയ്യയിലേക്ക് മലര്‍ന്ന് വീഴുന്പോഴാണ് പലരുടെയും കണ്ണ് തള്ളുക. അത്കൊണ്ട് എന്ത് പ്രയോജനം? അവിടെ കിടന്ന് വിരല് കടിക്കാം. കണ്ണീര് വാര്‍ക്കാം. തിരിഞ്ഞ് നോക്കാന്‍ ആരുമുണ്ടാവില്ലെന്ന് മാത്രം.
ബിസിയുടെ ഈ നശ്വരജീവിതത്തില്‍ വിശ്വാസികളായ നമുക്ക് നല്ലത് ഈ ലോകത്ത് ഒരു വിദേശിയെ പോലെ ജീവിക്കലാണ്, അല്ലെങ്കില്‍ ഒരു വഴിയാത്രക്കാരനെ പോലെ. സ്വര്‍ഗാരമത്തില്‍ നിന്ന് വിദേശിയായി യാത്ര പോന്ന നമുക്ക് ഇവിടെ ആ ജീവിതം തന്നെയാണ് നല്ലത.് മുത്ത് നബി നമ്മെ പഠിപ്പിച്ചതും അതാണ്.

Write a comment