സുമുഖനും അതിബുദ്ധിമാനുമായ സ്വഹാബി പ്രമുഖനായിരുന്നു മിസ്വ്അബുബ്നു ഉമൈര്‍(റ). അതിസന്പന്നതയിലും മാതാപിതാക്കളുടെ പരിലാളനയിലുമായിരുന്നു മിസ്വ്അബുബ്നു ഉമൈറിന്‍റെ യൗവ്വനം. അദ്ദേഹത്തിന്‍റെ ഭംഗിയും ഗ്രാഹ്യശക്തിയും മൂലം മക്കാനിവാസികളുടെ സ്നേഹാദരങ്ങള്‍ മിസ്വ്അബ്(റ) എളുപ്പം പിടിച്ചുപ്പറ്റി. മക്കയുടെ പരിമളം എന്നായിരുന്നു അവര്‍ ആ യുവാവിനെ വിശേഷിപ്പിച്ചത്.
മുഹമ്മദ് നബി(സ്വ)യെ കുറിച്ചും ഏകദൈവ വിശ്വാസത്തെ കുറിച്ചുമുള്ള വാര്‍ത്ത മിസ്അബിന്‍റെ കാതിലുമെത്തി. ചിന്താശക്തിയും ഗ്രാഹ്യശേഷിയുമുള്ള മിസ്വ്അബ്(റ) പുതിയ മതത്തില്‍ ആകൃഷ്ടനായി. ഖുറൈശികളുടെ ദുഷ്പ്രവര്‍ത്തികളില്‍ നിന്ന് മുക്തിനേടാന്‍ മുഹമ്മദ് നബി(സ്വ)യും അനുയായികളും വിജ്ഞാന സന്പാദനത്തിനായി അര്‍ഖമിന്‍റെ വീട്ടില്‍ സമ്മേളിക്കാറുണ്ടെന്ന വാര്‍ത്ത മിസ്വ്അബ്(റ) അറിയാനിടയായി. സത്യമതം പുല്‍കാനുള്ള അത്യുല്‍ക്കടമായ ആഗ്രഹം ആ മനസ്സില്‍ തളംകെട്ടി നിന്നു. ഒരു ദിവസം വൈകുന്നേരം രഹസ്യമായി അര്‍ഖമിന്‍റെ വീട്ടിലേക്ക് കയറിച്ചെന്നു. തിരുനബി(സ്വ) ഖുര്‍ആനിലെ സൂക്തങ്ങള്‍ അനുചരന്മാര്‍ക്ക് ഓതിക്കേള്‍പ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു. തിരുനബി(സ്വ)യുടെ നാവില്‍ നിന്ന് ഉതിര്‍ന്ന് വീഴുന്ന ഓരോ ഖുര്‍ആനിക വചനങ്ങളും മിസ്വ്അബ്(റ)ന്‍റെ മനസ്സിനെ കോരിത്തരിപ്പിച്ചു. ഹൃദയാന്തരങ്ങളില്‍ കടന്നുകൂടിയ ആത്മീയാനുഭൂതി റസൂലിലേക്ക് അടുപ്പിച്ചു. അങ്ങിനെ തിരുനബിയുടെ കരങ്ങളാല്‍ സത്യമതത്തില്‍ ലയിച്ചുചേര്‍ന്നു.
മിസ്വ്അബ്(റ)വിന്‍റെ മാതാവായ ഖുനാസ് മക്കാനിവാസികള്‍ക്കിടയില്‍ ഉന്നതവ്യക്തിത്വവും പ്രതിഭാ ശാലിയുമായ സ്ത്രീയുമായിരുന്നു. തന്‍റെ ഇസ്ലാമാÇേഷത്തെ കുറിച്ച് മാതാവറിയുന്പോഴുണ്ടാകുന്ന പ്രതികരണമായിരുന്നു മിസ്വ്അബ്(റ) നെ ഭയപ്പെടുത്തിയത്. മക്കയിലെ മറ്റെല്ലാ പൗരപ്രമുഖന്മാരുടെ എതിര്‍പ്പൊന്നും മിസ്വ്അബ്(റ)ന് പേടിയുണ്ടായിരുന്നില്ല. എങ്കിലും ഉമ്മയുടെ പ്രതികരണമോര്‍ത്ത് മിസ്വ്അബ്(റ)ന്‍റെ മനസ്സ് വ്യാകുലപ്പെട്ടുകൊണ്ടിരുന്നു. തന്‍റെ ഇസ്ലാമാÇേഷം കഴിവതും തന്‍റെ മാതാവില്‍ നിന്നും മറച്ചുവെക്കാന്‍ മിസ്വ്അബ്(റ) ശ്രമിച്ചുകൊണ്ടിരുന്നു.
അദ്ദേഹം മാതാവറിയാതെ ദാറുല്‍ അര്‍ഖമില്‍ പോവുകയും തിരുമേനിയില്‍ നിന്ന് ആത്മീയ വെളിച്ചം ഹൃദ്യസ്ഥാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മക്കാനിവാസികള്‍ ഒന്നടങ്കം ഇസ്ലാമിനെതിരെ തിരിഞ്ഞതുമൂലം ആ രഹസ്യ സന്ദര്‍ശനം അധികനാള്‍ നീണ്ടുനിന്നില്ല. ഉസ്മാനുബ്നു ത്വല്‍ഹ എന്ന വ്യക്തി മിസ്വ്അബ്(റ)ന്‍റെ ഇസ്ലാമാÇേഷത്തെക്കുറിച്ച് ഖുനാസയോട് പറയുകയുണ്ടായി. തന്‍റെ മകന്‍ പൂര്‍വ്വീകരുടെ മതത്തില്‍ നിന്ന് വ്യതിചലിച്ചതറിഞ്ഞ ആ മാതാവ് സ്തബ്ധയായി നിന്നു. സ്നേഹ മസൃണമായി മാതാവ് ഉപദേശിച്ചുനോക്കി. ഫലമില്ലെന്ന് കണ്ടപ്പോള്‍ ഭീഷണിപ്പെടുത്തി. മിസ്വ്അബ്(റ) ധീരതയോടെ സത്യമതത്തില്‍ ഉറച്ചുനിന്നു.
ഉപദേശങ്ങള്‍ക്കും ഭീഷണിക്കും വഴങ്ങാതെ വന്നപ്പോള്‍ മിസ്വ്അബ്(റ)നെ മാതാവ് വീട്ടുതടങ്കിലടച്ചു. പാറാവുകാരേയും നിറുത്തി. അങ്ങനെ പ്രവാചകരുമായുള്ള സന്പര്‍ക്കം അനിശ്ചിത്വത്തിലായി. ആയിടക്കാണ് തിരുനബി(സ്വ)യുടെ അനുയായികള്‍ ആത്മരക്ഷാര്‍ത്ഥം അബ്സീനിയയിലേക്ക് പലായനം ചെയ്യുന്ന വാര്‍ത്ത മിസ്വ്അബ്(റ) അറിയുന്നത്. പാറാവുകാരനെ കബളിപ്പിച്ച് മിസ്വ്അബ്(റ) അബ്സീനിയയിലേക്ക് രക്ഷപ്രാപിച്ചു. അബ്സീനയില്‍ നിന്നും മടങ്ങിവന്ന അദ്ദേഹത്തെ വീണ്ടും ബന്ധനസ്ഥനാക്കാന്‍ മാതാവ് ശ്രമിച്ചപ്പോള്‍ മിസ്വ്അബ്(റ) ഉറച്ച സ്വരത്തില്‍ പറഞ്ഞു. ഉമ്മ! ഇനിയും എന്നെ അക്രമിക്കുകയാണെങ്കില്‍ നിങ്ങളുടെ മുഴുവന്‍ പാറാവുകാരെയും ഞാന്‍ കൊന്ന്കളയും. തന്‍റെ മകന്‍റെ വിശ്വാസത്തെ കളങ്കപ്പെടുത്താന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന് മനസ്സിലാക്കിയ മാതാവ് ആ ഉദ്യമത്തില്‍ നിന്നും പിന്മാറി. മിസ്വ്അബ്(റ)നെ വിളിച്ച്കൊണ്ട് മാതാവ് പറഞ്ഞു. മിസ്അബ് ഇന്നുമുതല്‍ ഞാന്‍ നിനക്കന്യയാനാണ്. എന്‍റെ സ്വത്തിലോ സന്പാദ്യത്തിലോ യാതൊരുവിധ അവകാശവും നിനക്കില്ല. മിസ്വ്അബ്(റ) ആദരവുകളോടെ മാതാവിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചു നോക്കി. ഫലം കാണാതെ വന്നപ്പോള്‍ മിസ്വ്അബ്(റ) തിരുസവിധത്തിലേക്ക് ഇറങ്ങിതിരിച്ചു.
മിസ്വ്അബ്(റ) അനുഗ്രഹങ്ങളുടെയും സന്പന്നതയുടെയും വഴികള്‍ ഉപേക്ഷിച്ച് ആത്മീയതയുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെന്നു. സന്പന്നതയുടെ മടിത്തട്ടില്‍ ജീവിതം കഴിച്ചുകൂട്ടിയ മിസ്വ്അബ്(റ) കീറിപ്പറിഞ്ഞ വസ്ത്രവും അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ജീവിതം നയിച്ചു. മിസ്വ്അബ്(റ)ന്‍റെ ജീവിതശൈലിയും സന്പന്നതയും കണ്ട് മക്കനിവാസികള്‍ അത്ഭുതപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ സഞ്ചാരവഴികള്‍ അത്തറിനാല്‍ പരിമളം പരത്തുമായിരുന്നു.
ഒരിക്കല്‍ തിരുനബി(സ്വ)യും അനുചരരും ഇരിക്കുന്ന സദസ്സിലേക്ക് മിസ്വ്അബ്(റ) കയറിച്ചെന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ സദസ്സ് നിശബ്ദമായി. അനുചരരുടെ കണ്ണുകള്‍ നിറഞ്ഞു. നിറഞ്ഞ കണ്ണുകളോടെ തിരുനബി(സ്വ) പറഞ്ഞു. മിസ്വ്അബ്(റ) എല്ലാം അല്ലാഹുവിന് വേണ്ടി ത്യജിച്ചു. അന്നു മക്കയില്‍ എത്ര അനുഗ്രഹീതമായ ജീവിതം നയിച്ച വ്യക്തിയാണ് മിസ്വ്അബ്? അദ്ദേഹത്തിന്‍റെ മക്കയിലെ സന്പന്നമായ ജീവിത ശൈലിയും ഇപ്പോഴത്തെ അവസ്ഥയും ഊഹിക്കാന്‍ ആ സദസ്സിന് കഴിയുമായിരുന്നില്ല. ഇലാഹീ സ്മരണക്കു മുന്നില്‍ സന്പത്തോ, കുടുംബമോ ഒന്നും മിസ്വ്അബ്(റ)ന് തടസ്സമായില്ല. എല്ലാം വലിച്ചെറിഞ്ഞ് പരിത്യാഗത്തിന്‍റെ അനുഭൂതിയിലേക്ക് അദ്ദേഹം നടന്നടുത്തു.
ഇസ്ലാമിന്‍റെ പ്രഥമ ദൗത്യവാഹകനായി റസൂല്‍(സ്വ) മിസ്വ്അബ്(റ)വിനെ മദീനയിലേക്ക് നിയോഗിച്ചു. അഗാതമായ പാണ്ഡിത്യം കരസ്ഥമാക്കിയ അദ്ദേഹം അഖബ ഉടന്പടിയില്‍ നബി(സ്വ)യുമായി കരാറിലേര്‍പ്പെട്ട അന്‍സാരികള്‍ക്ക് ഇസ്ലാമിന്‍റെ ആദ്യ പാഠങ്ങള്‍ നുകര്‍ന്നുനല്‍കി. അദ്ദേഹത്തിന്‍റെ സ്വഭാവ വൈശിഷ്ട്യവും, ബുദ്ധികൂര്‍മ്മതയും, ഔദാര്യതയും, ആത്മാര്‍ത്ഥതയും മദീനാ നിവാസികളെ കൂടുതല്‍ അദ്ദേഹത്തിലേക്ക് അടുപ്പിച്ചു. തദ്ദേശിയരായ പന്ത്രണ്ട് വിശ്വാസികളുമായി മദീനയില്‍ പ്രവേശിച്ച മഹാന്‍ അടുത്ത വര്‍ഷമായപ്പോഴേക്കും എഴുപതിലേറെ പേര്‍ അദ്ദേഹത്തെ അനുകരിക്കുകയുണ്ടായി.
മദീനയില്‍ അസ്അദ് ബ്നു ളിറാറ(റ)യുടെ കൂടെയായിരുന്നു അദ്ദേഹം പ്രബോധന ദൗത്യം നിര്‍വ്വഹിച്ചുകൊണ്ടിരുന്നത്. ഒരു ദിവസം ബനൂ അബ്ദില്‍ അശ്ഹല്‍ ഗോത്രക്കാര്‍ക്കിടയില്‍ പ്രബോധനം നടത്തുന്നതിനിടെ ഗോത്രത്തലവന്‍ ഉസൈദുബ്നു ഉമൈര്‍ ഊരിപ്പിടിച്ച വാളുമായി പ്രബോധനത്തിന് വിലങ്ങുതടിയായി നിന്നു. പാരന്പര്യമായി വിശ്വസിച്ചു പോരുന്ന മതത്തില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ സമ്മതിക്കില്ല എന്ന് ഉസൈദ് ഉറക്കെ വിളിച്ചുപറഞ്ഞു. തദവസരം മിസ്വ്അബ് ബ്നു ഉമൈര്‍(റ) ശാന്തനായി ഉസൈദിനെ സമീപിച്ചു. വിശുദ്ധ ഗ്രന്ഥത്തിലെ ഏതാനും സൂക്തങ്ങള്‍ അദ്ദേഹം ഉസൈദിനെ ഓതിക്കേള്‍പ്പിച്ചു. ഉസൈദ് ശാന്തനായി വിശുദ്ധ മതം സ്വീകരിച്ചു. പിന്നീട് ഉസൈദിന്‍റെ ഗോത്രക്കാരുടെ ഇസ്ലാംമതാÇേഷണം വൈകിയില്ല. പ്രസ്തുത വാര്‍ത്തയറിഞ്ഞ സഅദ് ബ്നു മുആദ്(റ)വും സഅദ് ബ്നു ഉബാദ(റ)വും മിസ്വ്അബ് ബ്നു ഉമൈര്‍(റ)നെ സമീപിച്ച് തൗഹീദിന്‍റെ മന്ത്രം ഉരുവിട്ട് കൊണ്ട് സത്യപാത പുല്‍കി. മദീനയിലെ ഈ മൂന്ന് നായകന്മാരുടെയും ഇസ്ലാംമതാÇേഷണം ഇസ്ലാമിന് വന്‍ മുതല്‍കൂട്ടായി.
ശത്രുക്കളുടെ ശല്യം അസഹ്യമായപ്പോള്‍ തിരുനബി(സ്വ)യും സംഘവും മദീനയിലേക്ക് അഭയം പ്രാപിച്ചു. ഇസ്ലാമിന്‍റെ നശീകരണം ലക്ഷ്യം വെച്ച്കൊണ്ട് ബദ്റില്‍ മുസ്ലിംകളുമായി ശത്രുക്കള്‍ ഏറ്റുമുട്ടി. ഇസ്ലാമിന്‍റെ ആദ്യത്തെ പതാക വാഹകന്‍ എന്ന ബഹുമതി മിസ്വ്അബ്(റ)ന് ബദ്റില്‍ വെച്ച് ലഭിക്കുകയുണ്ടായി. അങ്ങനെ ബദ്റില്‍ മുസ്ലിം സൈന്യം വിജയം വരിച്ചു. ബദിറിലേറ്റ പരാജയത്തിന്‍റെ പ്രതികാരം തീര്‍ക്കാന്‍ മക്കാമുശ്രിക്കുകള്‍ ഉഹ്ദ് രണാങ്കണത്തില്‍ മുസ്ലീംകളുമായി പൊരുതി.
ഒരു കയ്യില്‍ സത്യമതത്തിന്‍റെ പതാകയും മറുകയ്യില്‍ ഊരിപ്പിടിച്ച വാളുമായി മിസ്വ്അബ്(റ) ഉഹ്ദ് രണാങ്കളത്തില്‍ നിറഞ്ഞു നിന്നു. ശത്രു സൈന്യം നബി(സ്വ)യെ വലം വെച്ചു. തദവസരം തൗഹീദിന്‍റെ പതാക വാനിലേക്കുയര്‍ത്തി തക്ബീര്‍ ധ്വനി മുഴക്കികൊണ്ട് നബി(സ്വ)യുടെ ചുറ്റും ഓടി നടന്നു. തിരുനബിയുടെ മുന്നിലും പിന്നിലും ഇടത്തും വലത്തുമായി മിസ്വ്അബ്(റ) നിറഞ്ഞു നിന്നു. സ്വന്തം ശരീരത്തിനേല്‍ക്കുന്ന ആഘാതങ്ങളൊന്നും വകവെക്കാതെ തിരുമേനിയെ സംരക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. മിസ്വ്അബ്(റ) ശ്രദ്ധചെലുത്തിയിരുന്നത്. ശത്രുക്കളുടെ ശ്രദ്ധ തന്‍റെ നേരെ തിരിക്കുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മിസ്വ്അബ്(റ)നെ വധിക്കാതെ പ്രവാചകരെ അക്രമിക്കാന്‍ സാധിക്കില്ലെന്ന് ശത്രു സൈനം മുന്‍കൂട്ടി കണ്ടു. മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്‍റെ പ്രവാചകരാണ്. നബി(സ്വ)യുടെ മുന്പ് ധാരാളം പ്രവാചകര്‍ കഴിഞ്ഞുപോയിട്ടുണ്ട്. എന്ന് മിസ്വ്അബ്(റ) ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് ശത്രു സൈനത്തെ നേരിട്ട് പോരാട്ടത്തിനിടെ ഇബ്നുഖുമൈഅ മിസ്വ്അബ്(റ)ന്‍റെ വലത് കൈ ഛേദിച്ചു.തൗഹീദിന്‍റെ പതാക ഇടതുകൈയ്യില്‍ പിടിച്ചു കൊണ്ട് മിസ്വ്അബ്(റ) ധീരമായി നിലയുറപ്പിച്ചു. ഇബ്നുഖുമൈഅ മിസ്വ്അബ്(റ)ന്‍റെ ഇടത് കയ്യും ഛേദിച്ചു. എന്നിട്ടും സത്യ പതാക വാനില്‍ നിന്നും താഴെ വീഴാനനുവദിക്കാതെ ആ ധീര സ്വഹാബി മുറിഞ്ഞ കൈകള്‍ കൊണ്ട് തൗഹീദിന്‍റെ പതാക നെഞ്ചോട് ചേര്‍ത്തു പിടിച്ചു. ഇരുകരവും ഛേദിക്കപ്പെട്ട തിരുനബി(സ്വ)യുടെ സംരക്ഷകനെ ഇബ്നുഖുമൈഅ കുന്തം കൊണ്ട് കുത്തി വീഴ്ത്തി. അങ്ങനെ ആ മഹാന്‍ ശഹീദിന്‍റെ പറുദീസയിലേക്കുയര്‍ന്നു.
യുദ്ധം അവസാനിച്ചപ്പോള്‍ തിരുനബിയും അനുചരരും രക്തസാക്ഷികളുടെ ശരീരം പരതിക്കൊണ്ടിരുന്നു. രക്തത്തില്‍ കുളിച്ച, ശരീര ഭാഗം ഛേദിച്ച മിസ്വ്അബ്(റ)നെ കണ്ടവരെല്ലാം കണ്ണു നിറച്ചു. ഖബ്ബാബുബ്നു അറത്ത്(റ) പറയുമായിരുന്നു. അല്ലാഹുവിന് വേണ്ടി അവന്‍റെ മാര്‍ഗ്ഗത്തില്‍ ഞങ്ങള്‍ ഹിജ്റ പോയി ഒരുപാട് യാതനകള്‍ സഹിച്ചു. ഉഹ്ദില്‍ രക്തസാക്ഷിയായ മിസ്വ്അബ്(റ)ന്‍റെ പുണ്യ ശരീരം കഫന്‍ ചെയ്യാന്‍ അദ്ദേഹം ധരിച്ചിരുന്ന വസ്ത്രമല്ലാതെ ലഭിച്ചില്ല. ഞങ്ങള്‍ ആ വസ്ത്രമെടുത്ത് തലമറക്കുന്പോള്‍ കാല് വെളിവാകും. കാല്‍ മറച്ചാല്‍ തലയും വെളിവാകുമായിരുന്നു. തിരുമേനിയുടെ ആജ്ഞയനുസരിച്ച് വസ്ത്രം കൊണ്ട് തലമറക്കുകയും ശേഷിച്ച ഭാഗം പുല്ല് വെച്ച് മറക്കുകയുമാണ് ചെയ്തത്.
തിരുനബി(സ്വ) കഫന്‍ തുണി നോക്കികൊണ്ട് പറഞ്ഞു മിസ്വ്അബേ… നിന്നെ ഞാന്‍ മക്കയില്‍ വെച്ച് കാണുന്പോള്‍ നീ എത്രനല്ല വസ്ത്രം ധരിച്ചയാളായിരുന്നു. എത്ര മനോഹരമായ മുടിയായിരുന്നു നിനക്കന്നുണ്ടായിരുന്നത്. ഇന്ന് ചടകുത്തിയ മുടിയുമായി ഒരു കരിന്പടത്തില്‍ പൊതിയപ്പെട്ടിരിക്കുന്നു. എല്ലാം അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി ത്യജിച്ചു. അല്ലാഹുവിനോട് ചെയ്ത വാഗ്ദത്തം നീ പൂര്‍ത്തികരിച്ചിരിക്കുന്നു. സത്യ വിശ്വാസികളില്‍ നീ ഉള്‍പ്പെടുകയും ചെയ്തിരിക്കുന്നു. ശേഷം ഉഹ്ദ് രണാങ്കണത്തിലൂടെ കണ്ണുകളോടിച്ചു കൊണ്ട് തിരുനബി(സ്വ) പറഞ്ഞു. തീര്‍ച്ചയായും നിങ്ങള്‍ അന്ത്യനാളില്‍ അല്ലാഹുവിങ്കല്‍ രക്തസാക്ഷികളാണ്. അല്ലാഹുവിന്‍റെ റസൂല്‍ സാക്ഷിയാണ്. ശേഷം തിരുനബി(സ്വ) അനുചരിലേക്ക് തിരിഞ്ഞ് പറഞ്ഞു അല്ലയോ സ്വഹാബാ നിങ്ങള്‍ ഇവരെ സന്ദര്‍ശിക്കുക. ഇവരോട് സലാം പറയുക. തീര്‍ച്ചയായും അവര്‍ നിങ്ങളുടെ സലാമിനെ മടക്കും.
അസ്സലാമു അലൈക്ക യാ മിസ്അബ്
അസ്സലാമു അലൈക്കും യാ മഅ്ശറശ്ശുഹദാഅ്
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി
വബറക്കാത്തുഹു
- ലക്കങ്ങള്‍
- 2022 Nov-Dec
- 2022 JULY-AUGUST
- 2022 MAY-JUNE
- 2022 march-april
- 2022 january-february
- 2021 November-Decemer
- 2021 SEP – OCT
- 2021 July – August
- 2021 May – June
- 2021 March – April
- 2021 January- February
- 2020 Sep-Oct
- 2020 January-February
- 2019 Nov-Dec
- 2019 Sept-Oct
- 2019 July-August
- 2019 May-June
- 2019 March-April
- 2019 January-Febrauary
- 2018 September- October
- 2018 July-August
- 2018 May-June
- 2017 September-October
- 2017 July-Aug
- 2017 May-June
- 2017 March-April
- 2017 Jan-Feb
- 2016Nov-Dec
- 2016 OCT NOV
- 2016 AUG-SEP
- 2016 june- july
- 2016 march april
- 2016 JANUARY – FEBRUARY
- 2015 Nov-Dec
- 2015 sep oct
- 2015 may – june
- 2015 JULY AUG
- 2015 March – April
- 2015 January – February
- 2014 JUL-AUG
- 2014 May-June
- 2014 March-April
- 2014 Janurary-February
- 2013 November-December
- 2013 September-October
- 2013 July-August
- 2013 May-June
- 2013 March-April
- 2013 January-February
- 2012 November-December
- 2012 September-October
- 2012 July-August
- 2012 May June
- 2012 March-April
- 2012 January-February
- 2011 November-December
- 2011 September-October
- 2011 July-August
- 2011 May-June
- 2011 March-April
- 2011 January-February
- Contact Us